Tuesday, August 14, 2012

Yet Another August 15

When people say India got freedom in 1947 , I can only wonder if anyone really know what that means ..! Or rather what exactly it 'should ' mean.. People just get confused about whether  transferring of power from one authority to another is same as freedom ..... The concept of freedom is a much deeper one and it directly manifests as the freedom of an individual and intrinsically connects to his right for space around him (in real and virtual space as well as physiological and material space )  and the unchallenged acceptance of his self  by the society. The desire of such a  freedom is innate trait of a human being, which he will defend at any cost as long as he remain a self respectful human being. Any aspects of the social ecosystem he lives in , prevents him from exercising and  experiencing his self respect , he will feel lack of freedom and suffocation of his very existence.

In this context yours truly had penned a few thoughts here (in the below link) a few years back..It is very much relevant today and going by the way things are it will be relevant in the years or even ages to come..... Only the youths can save this world..But , will they...?

Friday, March 23, 2012

ശ്രി ടി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍ !

കേരളത്തിലെ രാഷ്ട്രീയം സ്സോഖമായി നിരീക്ഷിക്കുന്ന ആളായിട്ട് പോലും ശ്രി സി കെ ചന്ദ്രപ്പന്‍ അന്ന അപൂര്‍വ്വ വ്യക്തിത്വത്തെ കുറിച്ച് ഏറെ ഒന്നും എനിക്ക് അറിയുമായിരുന്നില്ല . എന്റെ ചെറുപ്പകാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭൂമിക ദല്‍ഹി ആയിരുന്നതാകാം അതിനു കാരണം . ചദ്രപ്പനെ ആദ്യമായി ശ്രദ്ധിക്കുന്നത് അദ്ദേഹം 2004 ഇല തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമ്പോള്‍ ആണ് . അതിനു മുമ്പ് 1977 - 82 കാലഘട്ടത്തില്‍ അദ്ദേഹം തൃശൂര്‍ നിന്നും തന്നെ എം പി ആയിരുന്നു അത്രേ ! പര്ധാമ ദൃശ്യാ തന്നെ സൌമ്യനും , എന്നാല്‍ ധീഷണാശാലി എന്നും സൂചിപ്പിക്കുന്ന മുഖവും ,ശാന്ത സുന്ദരവും സ്നേഹമയവുമായ സംഭാഷണ രീതിയും അദ്ദേഹത്തിന്റെ വ്യക്ത്വിത്വാതെ ആകര്‍ഷകമാക്കുന്ന ഒന്നായിരുന്നു ..യധാര്‍ഹാതില്‍ ചന്ദ്രപ്പനെ കുറിച്ച് കൂടുതല്‍ അറിയുന്നത് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു വന്നു സി പി ഐയുടെ സാരഥ്യം ഏറ്റെടുത്ത ശേഷമാണു .. അദ്ദേഹത്തിന്റെ ആദ്യ പത്ര സമ്മേളനം തന്നെ -ഇതാ ഒരു വ്യത്യസ്തനായ മനുഷ്യന്‍ - എന്നാ തോന്നല്‍ ഉളവാക്കി . തെന്റെ മക്കളുടെ പ്രായമുള്ള പത്രപ്രവര്‍ത്തകരോട് , സ്നേഹ വാല്ത്സല്യങ്ങലോടെ അവര്‍ വിരുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള പത്രങ്ങളില്‍ നിന്നാണ് എങ്കിലും അദ്ദേഹം നേരിട്ട രീതി നമ്മള്‍ പൊതുവേ കണ്ടു പരിചയമില്ലാത്ത ഒന്നായിരുന്നു .

അങ്ങനെയാണ് ച്നദ്രപ്പനെ കുറിച്ച് പഠിക്കേണ്ടതും അറിയേണ്ടതും ആവശ്യമാണ് എന്ന് തോന്നിയത് .. ഒഅടിച്ചു വന്നപ്പോള്‍ വിസ്മയം വര്‍ദ്ധിക്കുകയെ ചെയ്തുവുള്ളൂ. സര്‍ സി പി എന്നാ സ്വെചാധിപതിയുമായി പുന്നപ്ര വയലാറില്‍ ജനങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അതിനു തലയെടുപ്പോടെ നേതൃത്വം കൊടുത്ത കുമാരപ്പനിക്കാര്‍ എന്നാ തന്റെടിയും ധീരനുമായ അച്ഛന്റെ മകന്‍ . സമൃദ്ധിയുടെ സ്വര്‍ണപാത്രത്തില്‍ ജനിച്ചു വീണിട്ടും, വലിയ ജന്മിയായി പിറന്നിട്ടും തന്റെ ആ ജന്മിത്വത്തിനെതിരെ തന്നെ സമരം ചെയ്ത ആദര്‍ശധീരനായ അച്ഛന്‍ .. സര്‍ സി പി കുമാരപ്പണിക്കരുടെ നാലുകെട്ട് പട്ടാളത്തെ വിട്ടു ഇടിച്ചു നിരത്തിയോപ്പോള്‍ തെല്ലും കുലുങ്ങാതിരുന്ന ഒരച്ഛന്റെ പാരമ്പര്യം ..(ഇടിച്ചു പൊളിച്ചിട്ട ആ വീടിന്റെ അടുത്ത് വെറും പായയില്‍ കിടന്നുറങ്ങുന്ന വള്ളി ട്രൌസറിട്ട ചന്ദ്രപ്പന്‍ എന്ന അന്നത്തെ ബാലനെ ഓ എന്‍ വി കുറുപ്പ് അനുസ്മരിക്കുന്നു ).. പിന്നീട് ഗോവന്‍ സ്വാതത്രി സമര കാലത്ത് നേരിട്ട വെടിയുണ്ടകള്‍.. ഇതിഹാസ സമാനമായ ധീരമായ ആ ചരിത്രം ഇന്നലെ വരെ നമ്മള്‍ ടി വിയില്‍ കണ്ടിരുന്ന ശാന്ത മോഹനമായ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ ആകുമായിരുന്നോ ..?? ഒരു പക്ഷെ അതാണ്‌ ചന്ദ്രപ്പനെ സമാനതകള്‍ ഇല്ലാത്ത മഹാന്‍ ആക്കുന്നത് എതിരാളികള്‍ പോലും കൈ കൂപ്പി പോകുന്നത് ..

കര്‍ക്കഷക്കാരും ദൃടമാനസ്കാരും ആയ ബര്‍ദനും ദാസ്‌ ഗുപ്തയും അറിയാതെ വിതുമ്പുന്നത് കാണുമ്പോള്‍ , അല്പം അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു ചന്ദ്രപ്പന്‍ മറ്റൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ലെന്ന് .. ഇടറുന്ന ശബ്ദത്തില്‍ കുട്ടിക്കാലത്തെ സുഹൃത്ത്‌ നഷ്ടപ്പെട്ട വേദന പങ്കു വയ്ക്കുന്ന ആന്റണിയും , ബന്ധു എങ്കിലും എതിര്‍ രാഷ്ട്രീയക്കാരന്‍ കൂടിയായ വയലാര്‍ രവിയും കപടമില്ലാത്ത ദുഃഖം മറച്ചു വക്കാതിരിക്കുമ്പോള്‍ മലയാളികള്‍ വൈകിയെങ്കിലും തിരിച്ചറിയുന്നു , ഇന്നലെ നമുക്ക് നഷ്ടപ്പെട്ടത് സൂര്യശോഭയാര്‍ന്ന ഒരു നിറവ്യക്തിത്വത്തെ ആണ് എന്ന് !

ശ്രീ ചന്ദ്രപ്പന് എന്റെ ആദരാഞ്ജലികള്‍ !

--------------------------------------------

ഓ എന്‍ വി കുറുപ്പ് അനുസ്മരിക്കുന്നു

Thursday, March 8, 2012

രവിയെട്ടനോപ്പം രവി സാബും വിട പറയുന്നു

സംഗീത സംവിധായകന്‍ രവി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത രണ്ടു പേരുണ്ട് . അതില്‍ ഒന്ന് സംഗീതത്തിന്റെ എക്കാലത്തെയും മികച്ച , എതിരാളികള്‍ ഇല്ലാത്ത ഐന്ദ്രജാലികന്‍ ആയ രവീന്ദ്രന്‍ മാഷ്‌ - മലയാളികളുടെ പ്രിയപ്പെട്ട രവിയേട്ടന്‍ തന്നെ . എന്നാല്‍ പ്രതിഭാധനന്‍ ആയ മറ്റൊരൊരു സംഗീത സംവിധായകനെക്കൂടി മലയാളികള്‍ തങ്ങളുടെ ഹൃദയത്തില്‍ എത്തിയിട്ടുണ്ട് - അദ്ദേഹമാണ് ബോംബെ രവി - അഥവാ രവി ശങ്കര്‍ ശര്‍മ

മലയാള ഗാനങ്ങളുടെ ഒരു അകമഴിഞ്ഞ ആസ്വാദകന്‍ എന്നാ നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത സംവിധായകന്‍ ആയിരുന്നു അദ്ദേഹം .. മലയാളി അല്ലാതിരുന്നിട്ടും മലയാളി സംഗീതഞ്ജന്‍മാരെഅതിശയിപ്പിക്കുന്ന മലയാളിത്തതോടെ , കേരളീയതയുടെ എല്ലാ സ്ന്ഗ്ദ്ധതയും ഉള്‍ക്കൊണ്ടു കൊണ്ട് തന്റെ ഈണങ്ങളില്‍ വാക്കുകളെ കൂട്ടി ഇനക്കിയപ്പോള്‍ ഇമ്പമാര്‍ന്ന എത്രയോ ഗാനങ്ങള്‍ നമുക്ക് ലഭിച്ചു .... നഖക്ഷതങ്ങള്‍ പഞ്ചാഗ്നി എന്നിവ ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത് അവയുടെ കഥയോ , പ്രമേയമോ സംവിധാനമോ കൊണ്ട് മാത്രമല്ല , നിത്യ ഹരിതമായ അവയിലെ പാട്ടുകളും അവയുടെ ഈണങ്ങളും കൊണ്ടും കൂടിയാണ് എന്നതാണ് സത്യം ...ഒരു മലയാളി അല്ല ഈ പാട്ടുകള്‍ ട്യൂണ്‍ ചെയ്തത് എന്നറിയുമ്പോള്‍ അവിശ്വസീയം എന്നാ വാക്കില്‍ ആ അത്ഭുതം ഒതുക്കേണ്ടി വരും ..

"മഞ്ഞള്‍ പ്രസാദവും "
"കേവലം മര്‍ത്യ ഭാഷ "
"നീരാടുവാന്‍ നിലയില്‍.."
"ആരെയും ഭാവ ഗായകനാക്കും .."
"സാഗരങ്ങളെ ....."
"ചന്ദനലേപ സുഗന്ധം......"

എത്ര സുന്ദരമായ ഈണങ്ങള്‍ - വാക്കുകളുടെ മാസ്മരികതയെ , അവ ജ്വലിപ്പിക്കുന്ന ആശയങ്ങളെയും വരയ്ക്കുന്ന ചിത്രങ്ങളെയും ആയിരമിരട്ടി മിഴിവ്ല്ലതാക്കുന്ന സംഗീതം.. ! ! !

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഹിന്ദി ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളതായ -
"ചൌധവിന്‍ കാ ചാന്ദ് ഹോ ..യാ ആഫ്താബ് ഹോ .." -"चाध्विन का चाँद हो , या आफताब हो..."- പ്രിയപ്പെട്ട രവി സാബ് തന്നെ കമ്പോസ് ചെയ്താണ് . ഈ ഈണം മൂളാത്ത ഹിന്ദി ഗാന പ്രേമികള്‍ ഉണ്ടോ ..! ഈയുള്ളവന്‍ ഇന്നലെ വരെ കൂടി മൂലിയാതെ ഉള്ളൂ .. നന്ദി രവി സാബ് നന്ദി ..!

പാട്ടിനു ഈണം കൊടുക്കുമ്പോള്‍ വാക്കുകളുടെ ആശയഭംഗിയും ചമല്‍ക്കാരവും ഒട്ടും ചോര്‍ന്നു പോകാതെ , അതിനെ ആയിരം ഇരട്ടി മൂല്യ വര്‍ദ്ധന ചെയ്തു , അന്തര്‍ലീനമായ ഭാവങ്ങളുടെ ഒരു അനുഭവവേദ്യമായ കൊളാഷ് ആക്കി മാറ്റുക എന്നാതാണ് സംഗീതത്തിനെ മാജിക് . അത് കൊണ്ട് തന്നെ ഒരു ഗാനം 99 ശതമാനവും അതിന്റെ സംഗീതത്തില്‍ ജീവന്‍ കണ്ടെത്തുന്നു .
ആയതിനാല്‍ സംഗീത സംവിധായകന്‍ , നേര്ത്തതും എന്നാല്‍ വ്യതിരിക്തവും ആയ മനുഷ്യ സംവേദനങ്ങളുടെ ഇന്ദ്രജാല രഹസ്യങ്ങള്‍ ഗ്രഹിച്ചവനാണ് .. അത് കൊണ്ട് തന്നെ അനുപമമായ ജീവിത സാന്നിദ്ധ്യമാണ് അവര്‍ നമുക്ക് നല്‍കുന്നത് .. നമ്മള്‍ അവരോടു കടപ്പെട്ടിരിക്കുന്നു .. ! നമ്മള്‍ നന്ദിയുള്ളവര്‍ ആകണം !

"അന്തരശ്രു സരസ്സില്‍ നീന്തിടും ..ഹംസഗീതങ്ങളില്ലയോ
ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദ ശാന്തത ഇല്ലയോ..."


അതെ .. തീര്‍ച്ചയായും , ഈ നിശബ്ദ ശാന്തതയിലും നമ്മുടെ മനസ്സിലേക്ക് ഹംസ ഗീതങ്ങളായി ബോംബെക്കരനായ ഈ രവിയേട്ടന്റെ ഈണങ്ങള്‍ കടന്നു വരിക തന്നെ ചെയ്യും...!


बहुत बहुत शुक्रिया अवि साब . हम सब लोक आप के आभारी हैं ! आप ने हमें जो दिया हैं , वोह हम हमारे सिंदगी में भूल नहीं पा सकते | .. आब आसमान के सितारे भी खुश नसीब होंगे क्यों की आप हम से उड़कर उनके के कारीब चले गए !!